JavaScript must be enabled in order for you to use the Site in standard view. However, it seems JavaScript is either disabled or not supported by your browser. To use standard view, enable JavaScript by changing your browser options.

| Last Updated:06/05/2025

Latest News

Archive

93 മണിക്കൂർകൊണ്ട് 3,800 കി.മി. പറന്ന് ഇന്ത്യയിലേക്ക്; അമുർ ഫാൽക്കണെ സ്വാഗതം ചെയ്ത് ഗവേഷകർ (Source: Mathrubhumi .com 02.05.2025)

 

amur falcon

സൊമാലിയയില്‍നിന്ന് വിശ്രമമില്ലാതെ മണിക്കൂറുകള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ ഒരു അതിഥി ഇന്ത്യയിലെത്തിയ സന്തോഷത്തിലാണ് ഗവേഷകര്‍. ചിയുലുയാന്‍ 2 എന്ന് പേരുനല്‍കിയിരിക്കുന്ന ആണ്‍ വിഭാഗത്തില്‍പ്പെടുന്ന അമുര്‍ ഫാല്‍ക്കണ്‍ (Falco amurensis) ആണ് ആ അതിഥി. സൊമാലിയയില്‍നിന്ന് 3,800 കിലോമീറ്റര്‍ താണ്ടി ഇന്ത്യയിലെത്താന്‍ വെറും 93 മണിക്കൂര്‍ മാത്രമേ ചിയുലുയാന്‍ 2-ന് വേണ്ടിവന്നുള്ളൂ. വിശ്രമമോ ഇടവേളകളോ ഇല്ലാതെയായിരുന്നു ഈ യാത്ര.റേഡിയോ ടാഗ് ചെയ്തിട്ടുള്ള ഈ അമുര്‍ ഫാല്‍ക്കണിന്റെ സാന്നിധ്യം ഏപ്രില്‍ 30-ന് പടിഞ്ഞാറന്‍ ഒഡിഷയില്‍ രേഖപ്പെടുത്തി. 2024 നവംബറിലാണ് ഈ അമുര്‍ ഫാല്‍ക്കണിനെ മണിപ്പുരിലെ തമേംഗ്ലോങ് ജില്ലയില്‍ വെച്ച് റേഡിയോ ടാഗ് ചെയ്തിരുന്നത്. ദേശാടനസ്വഭാവമുള്ള ഈ പക്ഷിയിനത്തെ പറ്റി കൂടുതല്‍ അറിയുന്നതിനായി വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഗവേഷകരാണ് ഇതിനെ റേഡിയോ ടാഗ് ചെയ്തത്. മണിപ്പുര്‍ വനംവകുപ്പും ഈ പഠനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തമേംഗ്ലോങ് ജില്ലയിലെ ഒരു സ്ഥലപേരാണ് ഈ അമുര്‍ ഫാല്‍ക്കണ് ഗവേഷകര്‍ സമ്മാനിച്ചത്.ശീതക്കാലം ബോട്‌സ്വാനയില്‍ ചെലവഴിച്ച ശേഷം വിശ്രമത്തിനായി ഈ അമുര്‍ ഫാല്‍ക്കണ്‍ തിരഞ്ഞെടുത്തത് സൊമാലിയയാണ്. അവിടെ നിന്ന് ഏപ്രില്‍ മാസം അവസാനമായിരുന്നു ഇന്ത്യയിലേക്കുള്ള അമുര്‍ ഫാല്‍ക്കണിന്റെ യാത്ര. നാലുദിവസത്തിനുള്ളില്‍ ലക്ഷ്യസ്ഥാനം എത്തുകയും ചെയ്തു.അറബിക്കടലിനും മുകളിലായി വിശ്രമിക്കാതെയുള്ള പറക്കലിനൊടുവിലാണ് ഈ അമുര്‍ ഫാല്‍ക്കണ്‍ അതിവേഗം ഇന്ത്യയിലെത്തിയത്. കടലിന് മുകളിലായി മണിക്കൂറില്‍ ശരാശരി 41 കിലോമീറ്റര്‍ വേഗതയിലാണ് ചിയുലുയാന്‍ 2 പറന്നത്.ദേശാടനപക്ഷികളില്‍ തന്നെ വളരെ ദൂരം യാത്ര നടത്തുന്ന പക്ഷികളാണ് അമുര്‍ ഫാല്‍ക്കണുകള്‍. കിഴക്കന്‍ ഏഷ്യയിലെ പ്രജനന കേന്ദ്രങ്ങള്‍ക്കും തെക്കന്‍ ആഫ്രിക്കയില്‍ ശീതക്കാലം ചെലവഴിക്കുന്ന മേഖലകള്‍ക്കുമിടയില്‍ 22,000 കിലോമീറ്ററുകളോളം പ്രതിവര്‍ഷം അമുര്‍ ഫാല്‍ക്കണുകള്‍ സഞ്ചാരിക്കാറുണ്ട്.റിപ്പോര്‍ട്ടുകള്‍ പ്രകാരം 114 ദിവസം ചിയുലുയാന്‍ 2 തെക്കന്‍ ആഫ്രിക്കയില്‍ ചെലവഴിച്ചു. ബോട്‌സ്വാനയില്‍നിന്ന് മടക്കയാത്ര ആരംഭിക്കുന്നത് 2025 ഏപ്രില്‍ എട്ടിനാണ്.വടക്കുകിഴക്കന്‍ ഇന്ത്യയില്‍, പ്രധാനമായും മണിപ്പൂരിനെയും നാഗാലാന്‍ഡിനെയുമാണ് ദേശാടന യാത്രയ്ക്കിടെ വിശ്രമിക്കാനും ഭക്ഷണത്തിനുമായി ആയിരക്കണക്കിന് അമുര്‍ ഫാല്‍ക്കണുകള്‍ പ്രതിവര്‍ഷം ആശ്രയിക്കുന്നത്. ചിയുലുയാന്‍ 2 എന്ന അമുര്‍ ഫാല്‍ക്കണിന്റെ വരവ് അമുര്‍ ഫാല്‍ക്കണുകളുടെ വിശ്രമമില്ലാതെയുളള യാത്രയെ മാത്രമല്ല, അവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കൂടിയാണ് ചൂണ്ടിക്കാട്ടുന്നത്. 2018-ലാണ് അമുര്‍ ഫാല്‍ക്കണുകളെ റേഡിയോ ടാഗ് ചെയ്യുന്ന പദ്ധതിക്ക് തുടക്കമിടുന്നത്.